മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിന് സെപ്റ്റംബർ 24 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് കൊടിയേറി. മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ പതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിച്ചു. ഇനിയുള്ള ഒരാഴ്ച പ്രത്യേക പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും ദിനങ്ങൾ ആയിരിക്കുമെന്നും എല്ലാവരും തിരുന്നാളിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മിഷന്റെ പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി മുഖ്യ കാർമ്മികനായിരുന്നു.
ഒക്ടോബർ 1 ഞായറാഴ്ചയാണ് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ പ്രധാന തിരുന്നാളായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ ആഘോഷിക്കുന്നത്. പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക നുൺഷിയോയും ക്നാനായക്കാരുടെ അഭിമാനവുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ ആയിരിക്കും തിരുന്നാളിന് മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യുക.
ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് ആഘോഷമായ പാട്ടു കുർബ്ബാനയോടുകൂടി തിരുന്നാൾ ദിന പരിപാടികൾ ആരംഭിക്കും. അതോടൊപ്പം തന്നെ മെൽബണിലെ കുരുന്നുകളുടെ ആദ്യ കുർബ്ബാന സ്വീകരണവും തിരുന്നാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. പിന്നീട് അടുത്ത വർഷത്തേക്കുള്ള പ്രെസുദേന്തിവാഴ്ചയും അതെ തുടർന്ന് നാട്ടിൽ നിന്ന് വരുന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ക്നാനായ മിഷനിലെ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
2013 മുതൽ സെന്റ് മേരിസ് ക്നാനായ മിഷനിൽ തുടർച്ചായി നടത്തപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുന്നാളിന് ഇക്കൊല്ലവും 22 പേരാണ് തിരുന്നാൾ പ്രെസുദേന്തിമാരായുള്ളത്.
പ്രസുദേന്തിമാർ : ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ,ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ
പ്രസ്തുത തിരുന്നാളിൽ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്‌നേഹത്തിൽ വളരുവാനും നിങ്ങളേവരേയും സ്നേഹപൂർവ്വം എല്ലാ പ്രെസുദേന്തിമാരും കൈക്കാരൻമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ക്ഷണിച്ചുകൊള്ളുന്നു.